പടിഞ്ഞാറൻ ഉക്രെയ്നിൽ റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ, കീവിലുള്ള തങ്ങളുടെ എംബസി അയൽരാജ്യമായ പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റാൻ ഇന്ത്യ ഞായറാഴ്ച തീരുമാനിച്ചു. പടിഞ്ഞാറൻ ഭാഗങ്ങളിലെ ആക്രമണങ്ങൾ ഉൾപ്പെടെ യുക്രെയ്‌നിലെ സുരക്ഷാ സ്ഥിതി അതിവേഗം വഷളായതാണ് തീരുമാനത്തിന് കാരണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കീവിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള റഷ്യയുടെ പുതിയ നീക്കത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. പ്രവാസികളെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗയും ഏറെക്കുറെ പൂർത്തിയായതിനാൽ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു.
കീവില്‍ അന്തിമ പോരാട്ടത്തിനായി റഷ്യന്‍ സേന തയ്യാറെടുക്കുകയാണ്. നാറ്റോ സഖ്യസേനയുടെ പരിശീലനം ലഭിച്ച സൈനികര്‍ ഉള്‍പ്പെട്ട യുക്രെയിന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പിനും ഒരുങ്ങി എന്നാണ് വാര്‍ത്തകള്‍. ഇതിനിടയില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തിയാണ് എംബസി മാറ്റാന്‍ ഇന്ത്യ തീരുമാനിച്ചതെന്നാണ് സൂചന.