അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിസ്ഥാനത്തുള്ളയാള്‍ കുടുംബത്തോടൊപ്പം ഭാരതപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. നാലു പേര്‍ ഒരുമിച്ചാണ് പുഴയിലേക്ക് ചാടിയതെന്നു കരുതുന്നു. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
കൂട്ടുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകൾ പാറു എന്നിവരാണ് മരിച്ചത്. അജിത്തിന്റെ മറ്റൊരു മകൾ അശ്വനന്ദയും പുഴയിൽ ചാടിയെങ്കിലും കണ്ടെത്താനായില്ല.
2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.