കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചകിൽസയിലിരിക്കെ മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് കുന്നത്ത്നാട് എംഎൽഎ ശ്രീനിജൻ. ദീപുവിന് ലിവർ സിറോസിസ് ആയിരുന്നുവെന്നാണ് അറിവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും ശ്രീനിജൻ പ്രതികരിച്ചു.
മരണത്തിൽ താൻ അനുശോചിക്കുന്നു.
സ്ഥലത്ത് സംഘർഷമുണ്ടായോ എന്ന കാര്യത്തിൽ സംശയമുണ്ട്. സംഘർഷം നടന്നെന്ന് ആരോപിക്കുന്ന ദിവസം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്. സംഘർഷം ഉണ്ടായതായി ചികിത്സിച്ച ഡോക്ടർമാർക്ക് ദീപു മൊഴി നൽകിയിട്ടില്ല.
അന്വേഷണം നടക്കട്ടെ. കസ്റ്റഡിയിൽ ഉള്ളവർ പ്രതികളെങ്കിൽ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് തന്റെ നിലപാട്. അതല്ല, സിപിഎം പ്രവർത്തകരെ ബോധപൂർവം പ്രതികളാക്കാൻ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണെങ്കിൽ ശക്തമായി പ്രതിരോധിക്കും. സംഭവത്തിൽ ആസൂത്രിതമായി വാർത്ത സൃഷ്ടിച്ചെന്ന് സംശയിക്കുന്നതായും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.