ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി താരം, കേരളത്തിന്റെ പി.ആര്‍. ശ്രീജേഷ്, ജാവലിൻ ത്രോ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേർക്ക് പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു . 35 താരങ്ങള്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരം നേടി. ഈ മാസം 13-ന് പുരസ്‌കാരം സമ്മാനിക്കും.
മലയാളിയായ അത്‌ലറ്റിക്‌സ് കോച്ചുമാരായ ടിപി ഔസേപ്പും ആര്‍ രാധാകൃഷ്ണന്‍ നായരും ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി. കെസി ലേഖയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് ഇതിനു മുൻപ് ഈ പുരസ്‌കാരം നേടിയത്.