ചത്തീസ്ഗഢില്‍ ഇന്നലെ പുലര്‍ച്ചെ സുക്മ ജില്ലയിലെ ക്യാമ്പില്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സി.ആര്.പി.എഫ്. ജവാന് അത് ചെയ്തത് എന്തിനായിരുന്നു- ജവാനെ ചോദ്യം ചെയ്തതില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. സഹപ്രവര്‍ത്തകര്‍ തന്റെ ഭാര്യയെക്കുറിച്ച് നിരന്തരം പരിഹസിക്കുകയും പരുഷയായ കാളി എന്ന് അപഹസിക്കുകയും ചെയ്തതില്‍ ക്ഷുഭിതനായാണ് താന്‍ നാലുപേരെ വെടിവെച്ചതെന്നാണ് ജവാന് റിതേഷ് രഞ്ജന്‍ മൊഴി നല്‍കിയിരിക്കുന്നത്. മേലധികാരികള്‍ റിതേഷിനെ ചോദ്യം ചെയ്തതിന്റെ വീഡിയോ പുറത്തായതില്‍ പറയുന്ന കാര്യം ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങളാണ് വെളിപ്പെടുത്തുന്നത്. രണ്ട് വീഡിയോ ക്ലിപ്പിങുകളാണ് പുറത്തായത്. അവയില്‍ റിതേഷ് രഞ്ജന്‍ വെടിവെപ്പിലേക്ക് നയിച്ച പ്രകോപനത്തെ കുറിച്ച് സംസാരിക്കുന്നു. തന്റെ ഭാര്യയെക്കുറിച്ച് മോശം കമന്റുകള്‍ പറയുന്നവരായിരുന്നു കൊല്ലപ്പെട്ടവര്‍. കച്ചി കാളി(വികൃതയായ, ഭംഗിയില്ലാത്ത കാളി) എന്നാണ് സഹപ്രവര്‍ത്തകര്‍ പരിഹസിച്ചിരുന്നതത്രേ. ഒരു പാട് മാനസികമായി പീഡിപ്പിച്ചു. തന്നെ കാട്ടില്‍ കൊണ്ടുപോയി കൊന്നു കളയാന്‍ അവര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിനു മുമ്പേ താന്‍ അവരെ കൊന്നു–ഇതാണ് റിതേഷ് മേലധികാരിയോട് പറയുന്നതായി വീഡിയോയില്‍ കാണുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സിആര്‍പിഎഫ് ജവാന് അതിന് പറഞ്ഞ കാരണം വിചിത്രവും ഞെട്ടിക്കുന്നതും…
Social Connect
Editors' Pick
‘ഇന്ത്യ സഖ്യം’ 300 സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ
May 17, 2024