വ്യാജ പുരാവസ്തു ബിസ്സിനെസ്സ് വഴി വാൻ തട്ടിപ്പു നടത്തി പിടിയിലായ മോൻസണുമായി തനിക്ക് ഒരു വിധ ബന്ധവുമില്ലെന്ന് ഹൈബി ഈഡൻ എം.പി. അറിയിച്ചു. മോൻസണെതിരായ കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. മോൻസൺ രക്ഷാധികാരിയായുളള പ്രവാസി സംഘടന ക്ഷണിച്ചതുകൊണ്ടാണ് ഒരു തവണ അവിടെ പോയത്. താൻ എംഎൽഎയായിരുന്നപ്പോഴാണ് അവിടെ പോയത്. അദ്ദേഹത്തിന്റെ മ്യൂസിയം താൻ കയറി കണ്ടിട്ടില്ല. മോൻസണൊപ്പം സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ തന്റെ പൊതുജീവിതം അവസാനിപ്പിക്കാം. പരാതി നൽകുന്നവർ വ്യക്തമായി പരാതി നൽകണം. അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കരുത്. അനാവശ്യമായി തന്റെ പേരിൽ ആരോപണമുന്നയിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഹൈബി ഈഡൻ ഓർമ്മിപ്പിച്ചു.
മോന്‍സണുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനും ഇന്നലെ ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നിരുന്നു. തന്നെ കുടുക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.