മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കനത്ത മഴമൂലം വൻ കെടുതിയിലാണ്. മഹാരാഷ്ട്രയിലെ 750 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. പ്രളയത്തിൽ 500 കന്നുകാലികൾ ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിലെ 11 അണക്കെട്ടുകളിൽ ചോർച്ച സംഭവിച്ചിരിക്കയാണ് .
മഹാരാഷ്ട്രയിലെ ജൽഗാവിലെ ചാലിസ്ഗാവ് താലൂക്കിലെ പേമാരിയിൽ 750 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കനത്ത മഴ കാരണം ഇവിടെ ആൾപ്പൊക്കത്തിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീ മരിച്ചു. 500 ലധികം കന്നുകാലികൾ വെള്ളത്തിൽ ഒലിച്ചുപോയി.
പല ഗ്രാമങ്ങളിലും ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുകയും രക്ഷിക്കാനായി കാത്തിരിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ചത്തെ മഴയെ തുടർന്ന് ഔറംഗാബാദ്-ധൂലെ ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഹൈവേയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഡൽഹിയിലെ മഴ 12 വർഷത്തെ റെക്കോർഡ് തകർത്തു
ഡൽഹിയിലെ മഴ 12 വർഷത്തെ റെക്കോർഡ് തകർത്തു. ഡൽഹിയിൽ ബുധനാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളിൽ 112.1 മില്ലീമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഈ മാസം ഇത്രയധികം മഴ ഉണ്ടായിട്ടില്ല. തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.