Categories
latest news

ഗുലാബ്‌ ചുഴലിക്കാറ്റ്‌ കൂടുതല്‍ സംസ്ഥാനത്തേക്ക്‌…നാളെ വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ ഇന്നലെ രാത്രി 7 മണിയോടെ ആഞ്ഞടിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്ത് മീൻ പിടുത്ത ബോട്ട് ശക്തമായ തിരമാലയിൽ ബോട്ട് തിരമാലയിൽ പെട്ട് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി.
ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശും തെക്കൻ ഒഡീഷ തീരവും കടന്നു. ആന്ധ്രയുടെ വടക്കൻ ഭാഗത്തും ഒഡീഷയുടെ തെക്കൻ ഭാഗത്തും കനത്ത മഴ പെയ്യുന്നുണ്ട്.
നേരത്തെ, ആന്ധ്രയുടെ വടക്കൻ പ്രദേശങ്ങളിലും ഒഡീഷയുടെ തെക്കൻ പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഒഡീഷയിൽ എൻഡിആർഎഫിന്റെ 24 ടീമുകളും ഒഡീഷ ദുരന്ത ദ്രുതകർമ്മ സേനയുടെ 42 ടീമുകളെയും വിന്യസിക്കുകയും 1600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഗുലാബ് ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിഘയിൽ ഹോട്ടലുകൾ ഒഴിപ്പിച്ചു.

thepoliticaleditor

കൊടുങ്കാറ്റ് ശക്തിപ്രാപിക്കുമ്പോൾ കാറ്റ് മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിൽ എത്താം. തെക്കൻ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് വരെ ഈ കൊടുങ്കാറ്റ് പടിഞ്ഞാറ് ദിശയിൽ തുടരും. ചൊവ്വാഴ്ച രാവിലെ വരെ ഈ പ്രദേശങ്ങളിലെല്ലാം കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

Spread the love
English Summary: gulab cyclone effect may last tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick