Categories
national

പരാക്രമം സ്ത്രീകളോട്..യോഗിയുടെ യു.പി. ബഹുദൂരം മുന്നില്‍, ഞെട്ടിക്കുന്ന വിശദാംശങ്ങള്‍

ഹത്രസ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തുവെന്ന് 2000 പേജുള്ള കുറ്റപത്രത്തില്‍ സി.ബി.ഐ. വിവരിച്ചിരിക്കുന്നു. എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണോ…അല്ല

Spread the love

ഹത്രസ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തുവെന്ന് 2000 പേജുള്ള കുറ്റപത്രത്തില്‍ സി.ബി.ഐ. വിവരിച്ചിരിക്കുന്നു. എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണോ…അല്ല. കുലസ്ത്രീകളുടെ സംരക്ഷകനായ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് രാജ്യത്ത് ഏറ്റവുമധികം സ്ത്രീള്‍ക്കെതിരായ അക്രമം നടക്കുന്നതെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിന്റെ കണക്ക്.
2017-ല്‍ 56.011 കേസുകള്‍, 218-ല്‍ 59,445 എണ്ണം, 2019-ല്‍ 59,853 എന്നിങ്ങനെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍. രാജ്യത്ത് നടക്കുന്ന സ്ത്രീവിരുദ്ധ അക്രമങ്ങളില്‍ 14.7 ശതമാനവും യു.പി.യിലാണ്.
മാനഭംഗത്തിനു ശേഷം സ്ത്രീ കൊല്ലപ്പെടുന്ന കേസുകള്‍ എടുത്താല്‍ അതിലും യു.പി. മുന്നിലാണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിലായി മധ്യപ്രദേശും മൂന്നാമതായി യു.പി.യും ആണ്.

2019-ല്‍ 3,131 ബലാല്‍സംഗങ്ങളാണ് യു.പി.യില്‍ നടന്നിട്ടുള്ളത്. എന്നാല്‍ മാനഭംഗക്കാര്യത്തില്‍ മുന്‍പില്‍ രാജസ്ഥാനാണ്. 6,051 മാനഭംഗക്കേസുകളാണ് രാജസ്ഥാനില്‍. സ്ത്രീകള്‍ക്കെതിരായ മൊത്തം അക്രമക്കേസുകളിലും രാജസ്ഥാന്‍ രാജ്യത്ത് പ്രമുഖസ്ഥാനത്താണ് !! 2017-ല്‍ 25,993, 18-ല്‍ 27,866, 2019-ല്‍ 41,550 എന്നിങ്ങനെ തുടര്‍ച്ചയായ വര്‍ധനയാണ് കേസുകളില്‍. അതായത് 45 ശതമാനം കുതിച്ചുയര്‍ന്നു 2017-നെ അപേക്ഷിച്ച്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick