പാക്കിസ്ഥാൻ്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ ഞായറാഴ്ച തിരഞ്ഞെടുത്തു. പിഎംഎൽ (എൻ), പിപിപി, മറ്റ് ചെറുകിട പാർട്ടികൾ എന്നിവയുടെ സഖ്യം പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ പിന്താങ്ങിയതോടെ ഷെഹ്ബാസ് ഷെരീഫ് ഏകകണ്ഠമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷമുള്ള തൻ്റെ കന്നി പ്രസംഗത്തിൽ “കാശ്മീരികളുടെയും പലസ്താനികളുടെയും സ്വാതന്ത്ര്യം” എന്ന വിഷയത്തിൽ ഒരു പ്രമേയം പാസാക്കണമെന്ന് അദ്ദേഹം പാർലമെൻ്റിനോട് അഭ്യർത്ഥിച്ചു.
“നമുക്ക് ഒരുമിച്ച് വരാം… കശ്മീരികളുടെയും പലസ്തീനികളുടെ സ്വാതന്ത്ര്യത്തിനായി ദേശീയ അസംബ്ലി ഒരു പ്രമേയം പാസാക്കണം” — ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അതേസമയം ദേശീയ അസംബ്ലിയുടെ ചെലവ് നിർവഹിക്കുന്നത് കടം വാങ്ങിയ പണത്തിൽ നിന്നാണെന്ന് പ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍ചിത്രമായി ആ പരാമര്‍ശം മാറുകയും ചെയ്തുവെന്ന് പറയാവുന്നതാണ്.