സിക്കിമിലെ നാഥുല മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തിൽ ആറ് വിനോദസഞ്ചാരികൾ മരണപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. ഹിമപാതത്തിൽ ഒരു ടൂറിസ്റ്റ് ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
ജവഹർലാൽ നെഹ്റു മാർഗിലെ 14-ാം മൈൽക്കല്ലിൽ ഉണ്ടായ സംഭവത്തിൽ മുപ്പതോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. താഴ്വരയിൽ നിന്ന് 6 പേർ ഉൾപ്പെടെ 22 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു.