ഗുജറാത്തിലെ ദ്വാരകയിൽ വെള്ളത്തിനടിയിൽ താൻ നടത്തിയ പ്രാർത്ഥനയെ രാഹുൽ ഗാന്ധി പരിഹസിച്ചത് വോട്ട് ബാങ്കിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോൺഗ്രസിൻ്റെ ഷെഹ്സാദ’ എന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്ന് ഉത്തർപ്രദേശിലെ അംറോഹയിൽ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
“പുരാവസ്തു ഗവേഷകർ കടലിൽ ദ്വാരക കണ്ടെത്തി. ഞാൻ വെള്ളത്തിനടിയിൽ പോയി ദ്വാരകയിൽ ഒരു പൂജ നടത്തി. എന്നാൽ കോൺഗ്രസിൻ്റെ ഷെഹ്സാദ പറയുന്നത് സമുദ്രത്തിൽ പ്രാർത്ഥിക്കാൻ അർഹതയൊന്നുമില്ല എന്നാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തെയും വിശ്വാസങ്ങളെയും ഈ ആളുകൾ തള്ളിക്കളഞ്ഞത് അവരുടെ വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ്”– പ്രധാനമന്ത്രി ആരോപിച്ചു.
“കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിർ തുടങ്ങിയ പ്രശ്നങ്ങളാണ് ഇന്ന് രാജ്യത്ത് ഏറ്റവും പ്രധാനം. എന്നാൽ ടിവി ചാനലുകളിൽ ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നിങ്ങൾ ഒരിക്കലും കാണില്ല. പകരം ടിവി ചാനലുകൾ 24 മണിക്കൂറും മോദിജിയെ കാണിക്കുന്നു. ചിലപ്പോൾ അദ്ദേഹം കടലിനടിയിൽ പൂജ നടത്താൻ പോകുമ്പോൾ ടിവി ക്യാമറയും ഒപ്പം പോകും. തുടർന്ന് അദ്ദേഹം ജലവിമാനത്തിൽ പറന്നുയരുന്നു- രാഹുൽ ഗാന്ധി ഇങ്ങനെയായിരുന്നു മോദിയെ വിമർശിച്ചത്.