ഡോ:വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹെെക്കോടതി ഉത്തരവിട്ടു. കേസ് അപൂർവങ്ങളിൽ അപൂർവ്വമായ ഒന്നല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് തള്ളിയ കോടതി നിലവിലെ അന്വേഷണത്തിൽ തൃപ്തിയും രേഖപ്പെടുത്തി.
സംഭവത്തിൽ സന്ദീപ് മാത്രമാണ് ഏകപ്രതിയെന്നും കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. കേസിൽ പ്രതിയായ സന്ദീപിൻ്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വന്ദനം ദാസിൻ്റെ പിതാവ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറഞ്ഞത്.