Categories
latest news

ഇന്ത്യ മുന്നണിക്ക് വീണ്ടും തിരിച്ചടി…എന്‍.സി.പി.യുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം

എന്‍.സി.പി.യുടെ ഔദ്യോഗികവിഭാഗമായി അജിത്പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു. എന്‍.സി.പി.യുടെ യഥാര്‍ഥ പിതാവായ ശരദ് പവാറിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ തീരുമാനം. പാര്‍ടി ചിഹ്നമായ ക്ലോക്കും അനുവദിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തിനാണ്. അജിത് പവാര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. 40 എംഎൽഎമാരുടെ പിന്തുണയോടെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി അജിത് സ്വയം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പാർട്ടി വിട്ട 9 മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു.

thepoliticaleditor

പുതിയ രാഷ്ട്രീയ പാർട്ടിക്ക് മൂന്ന് പേരുകൾ നൽകണമെന്ന് ശരദ് പവാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനായി ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് ശരദിന് സമയം നൽകിയിരിക്കുന്നത്.

ശരദ്പവാറിന്റെ അനന്തിരവനായ അജിത് അമ്മാവന്റെ നേതൃത്വത്തെ പിളര്‍ത്തി ബിജെപിയുമായി സഖ്യമായ നേതാവാണ്. എന്‍.സി.പി.യെ പിളര്‍ത്തിയതോടെ അജിത് മഹാരാഷ്ട്രയില്‍ ബിജെപി സഖ്യകക്ഷിയായി മാറുകയും ചെയ്തു.

2023 ജൂലൈ 2 ന് അജിത് പവാർ 8 എൻസിപി എംഎൽഎമാർക്കൊപ്പം മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിൽ ചേർന്നു. തനിക്കൊപ്പം 40 എൻസിപി എംഎൽഎമാരുടെ പിന്തുണയും അദ്ദേഹം അവകാശപ്പെട്ടു. സഖ്യസർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായി.

ഉദ്ധവ് താക്കറെയുടെ ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അവിടുത്ത മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തിരുന്നു. അജിത് പവാറിന് അനുകൂലമായി തിരഞ്ഞെടുപ്പു കമ്മീഷന്‍ എടുത്തിരിക്കുന്ന തീരുമാനം പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷിയായ ശരദ്പവാര്‍ വിഭാഗം എന്‍സിപിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick