ചാലക്കുടി എസ്ഐ അഫ്‌സലിനെ തെരുവുപട്ടിയെപ്പോലെ തല്ലി കൈയും കാലുമൊടിക്കുമെന്ന് ഭീഷണിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്ക് . ചാലക്കുടി ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് ഭീഷണി.
പൊലീസിനെതിരെ എസ്എഫ്ഐ പ്രവർത്തകർ ചാലക്കുടിയിൽ ഇന്നു പ്രകടനം സംഘടിപ്പിച്ചിരുന്നു. അതിലാണ് ഹസൻ മുബാറക്ക് പ്രകോപനം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയത്.
‘‘ഈ പട്ടിയോടു ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. തെരുവുപട്ടിയെ തല്ലുന്നതുപോലെ ചാലക്കുടി പട്ടണത്തിലിട്ട് ഈ പട്ടിയെ ഞങ്ങൾ തല്ലുമെന്നു പറയുന്ന സംഘടന എസ്എഫ്ഐ ആണ്. അതിന് ഞങ്ങൾക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലി ഒടിക്കും. അതിപ്പോൾ ചെയ്ത് കണ്ണൂരു കിടന്നാലും, പൂജപ്പുര കിടന്നാലും ഞങ്ങൾക്കു പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.’’ – എന്നായിരുന്നു പരസ്യ അസഭ്യവർഷത്തോടെ ഭീഷണി ഉയർത്തിയത്.