പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു
ഏതാനും ദിവസം മുൻപ് രാജസ്ഥാനിലെ ബാർമറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് കാരണമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
നവംബർ 22-ന് രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ബയാതുവിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രിയെ “ജൈബ്‌കത്ര” (പോക്കറ്റടിക്കാരൻ)– നോട് താരതമ്യപ്പെടുത്തുകയും “പന്നൗട്ടി” എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തതായി ബിജെപി യുടെ പരാതി കിട്ടിയതായി തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞു.
“അച്ചേ ഭലേ ഹമാരേ ലഡ്‌കെ വഹ പെ ലോകകപ്പ് ജീത് ജാതേ, പർ പനൂതി നെ ഹർവാ ദിയ (നമ്മുടെ ആൺകുട്ടികൾ ഏകദേശം ലോകകപ്പ് നേടിയിരുന്നു, പക്ഷേ ‘ദുഃശകുനം’ അവരെ തോൽപ്പിച്ചു)”– തിങ്കളാഴ്ച രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ പറഞ്ഞു.
“പോക്കറ്റടിക്കാരൻ (ജൈബ്കത്ര) ഒരിക്കലും തനിച്ചല്ല, മൂന്ന് പേരുണ്ട്. ഒന്ന് മുന്നിൽ നിന്നും ഒന്ന് പിന്നിൽ നിന്നും ഒന്ന് ദൂരെ നിന്നും… നിങ്ങളുടെ ശ്രദ്ധ തിരിക്കലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോലി. അദ്ദേഹം മുന്നിൽ നിന്ന് ടിവിയിൽ വന്ന് ഹിന്ദു-മുസ്ലിം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. അതിനിടയിൽ പിന്നിൽ നിന്ന് ഒരു ബിസിനസുകാരൻ വന്ന് പണം നേടുന്നു.”–എന്നും രാഹുൽ പറഞ്ഞതായാണ് ആരോപണം.