2023ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് നിർണായക സംഭാവന നൽകിയ ശാസ്ത്രജ്ഞർക്ക്. കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവരാണ് അർഹരായവർ. കൊവിഡിനെതിരായ എംആർഎൻഎ വാക്സിൻ (മെസഞ്ചർ ആർഎൻഎ) വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്ര സമൂഹത്തെ നയിച്ചത് ഇവരുടെ കണ്ടുപിടിത്തമായിരുന്നു. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി.
കാറ്റലിൻ കരീക്കോ ഹംഗറിയിലെ സഗാൻ സർവ്വകലാശാലയിലെ പ്രൊഫസറാണ്. ഡ്രൂ വിസ്മാൻ പെൻസിൽവാനിയി സർവ്വകലാശാലയിലെ പ്രൊഫസറുമാണ്. ഇരുവരും ചേർന്ന് പെൻസിൽവാനിയ സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായത്. എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിലേക്കു നയിച്ചതെന്നു സമിതി വ്യക്തമാക്കി. 2015ൽ തന്നെ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ നടത്തിയെങ്കിലും കോവിഡ് വാക്സിൻ ഗവേഷണ സമയത്താണ് ശ്രദ്ധിക്കപ്പെട്ടത്.
കാരിക്കോ 2022 വരെ ബയോഎൻടെക്കിന്റെ സീനിയർ വൈസ് പ്രസിഡന്റും ആർഎൻഎ പ്രോട്ടീൻ റീപ്ലേസ്‌മെന്റ് മേധാവിയുമായിരുന്നു, അതിനുശേഷം കമ്പനിയുടെ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. അവർ ഹംഗറിയിലെ സെഗെഡ് സർവകലാശാലയിലെ പ്രൊഫസറും പെൻസിൽവാനിയ സർവകലാശാലയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിൽ അസോ. പ്രൊഫസറുമാണ്. പെരെൽമാൻ സ്കൂളിലെ വാക്സിൻ ഗവേഷണത്തിൽ പ്രൊഫസറാണ് വെയ്സ്മാൻ.
ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡിഷ് രാജാവ് സമ്മാനങ്ങൾ സമ്മാനിക്കും, തുടർന്ന് സിറ്റി ഹാളിൽ അത്യാഡംബര വിരുന്ന് നടക്കും.
ആധുനിക മനുഷ്യരുടെ വംശനാശം സംഭവിച്ച പിൻഗാമിയായ നിയാണ്ടർത്താലിന്റെ ജീനോം ക്രമീകരിച്ചതിനും മുമ്പ് അറിയപ്പെടാതിരുന്ന മനുഷ്യ വർഗമായ ഡെനിസോവനെ കണ്ടെത്തിയതിനും കഴിഞ്ഞ വർഷത്തെ സമ്മാനം സ്വീഡൻ ശാസ്ത്രജ്ഞൻ ആയ സ്വാന്റ പെബോയ്ക്കാണ് ലഭിച്ചത്.