കളമശ്ശേരിയില്‍ ഇന്നു രാവിലെ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തില്‍ സംഭവിച്ച ടിഫിന്‍ ബോക്‌സ് ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി(53) ആണ് മരിച്ചത്. രാവിലെ ലിബിന എന്ന സ്ത്രീ മരണപ്പെട്ടിരുന്നു. വൈകീട്ടോടെ മരണം രണ്ട് ആയി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങിയിട്ടുണ്ട്.
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.
രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു.