ലൈംഗികാരോപണങ്ങളെത്തുടർന്ന് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ, താൻ നിരപരാധിയാണെന്നും “അന്വേഷണം നേരിടാൻ തയ്യാറാണെന്നും” റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് പ്രസ്താവിച്ചു. ജന്തർ മന്തറിൽ ഗുസ്തിക്കാർ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിയും ചില വ്യവസായികളുമാണെന്ന് അദ്ദേഹം ആരോപിച്ചു.
“രാജി വലിയ കാര്യമല്ല, പക്ഷേ ഞാനൊരു കുറ്റവാളിയല്ല. ഞാൻ രാജിവച്ചാൽ, അവരുടെ (ഗുസ്തിക്കാരുടെ) ആരോപണങ്ങൾ ഞാൻ അംഗീകരിച്ചുവെന്നാണ് അർത്ഥമാക്കുന്നത്. എന്റെ കാലാവധി ഏതാണ്ട് അവസാനിച്ചു”– അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.