സ്വന്തം തോല്‍വികളെ പ്രതിരോധിക്കാന്‍ പല ഭരണാധികാരികളും എടുത്തു പയറ്റുന്ന ആയുധമാണ് തങ്ങള്‍ക്കെതിരായ വിമര്‍ശനം നാടിനെതിരായ യുദ്ധമാണെന്ന്. ഇന്ത്യയില്‍ വര്‍ഷങ്ങളായി ഭരണവിമര്‍ശനം ഉന്നയിക്കുന്നവരില്‍ രാജ്യദ്രോഹം ആരോപിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഭരണാധികാരികളുടെ തന്ത്രം പിന്തുടര്‍ന്ന് ഗൗതം അദാനി എന്ന ബിസിനസ്സുകാരന്‍ ഇത് പ്രയോഗിച്ചപ്പോള്‍ കിട്ടിയത് മുഖമടച്ചുള്ള മറുപടി.
യു.എസ്.ധനകാര്യ ഫോറന്‍സിക് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്ന് പ്രതികരിച്ച ഗൗതം അദാനി കമ്പനിക്ക് ഹിന്‍ഡന്‍ ബര്‍ഗ് ഇന്ന് നല്‍കിയ മറുപടി ഇതാണ്- ‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിപ്പോള്‍ ലോകത്തിലെ ഏത് ധനികന്‍ ചെയ്താലും.’
അദാനി ഗ്രൂപ്പിന്റെ ഏത് നിയമനടപടിയെയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. “വഞ്ചനയെ ദേശീയത കൊണ്ട് അവ്യക്തമാക്കാൻ കഴിയില്ല”– അദാനി ഗ്രൂപ്പ് പുറത്തുവിട്ട 413 പേജുകളുള്ള വിപുലമായ റിപ്പോർട്ടിന്റെ മറുപടിയിൽ പറയുന്നത് ഇതാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ “ഇന്ത്യയ്ക്കും അതിന്റെ സ്വതന്ത്ര സ്ഥാപനങ്ങൾക്കും എതിരായ ആക്രമണം” എന്ന് വിശേഷിപ്പിച്ചിരുന്നു അദാനി പുറത്തിറക്കിയ പ്രതികരണത്തിൽ.
“ദേശീയതയുടെ മറവിൽ അദാനി നടത്തുന്ന കൊള്ള രാജ്യത്തിന്റെ ഭാവിയെ പിന്നോട്ടടിക്കുകയാണ്. വഞ്ചന വഞ്ചന തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിപ്പോൾ ലോകത്തിലെ ഏത് ധനികൻ ചെയ്താലും. ഇതാണ് അദാനിക്കുള്ള ഞങ്ങളുടെ മറുപടി ’– ഹിൻഡൻബർഗ് പ്രസ്താവനയിൽ പറഞ്ഞു.