ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യക്ക് രണ്ടര വർഷം വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും സുരക്ഷാ കേന്ദ്രീകൃത ക്വാഡിന്റെ അംഗങ്ങളായി ഇരു രാജ്യങ്ങളും പങ്കിടുന്ന താൽപ്പര്യങ്ങളെക്കുറിച്ചുംസിഡ്‌നി ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രസംഗത്തിന് ശേഷം ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
“ചൈനയുമായുള്ള ഞങ്ങളുടെ ബന്ധത്തിൽ വളരെ ബുദ്ധിമുട്ടുള്ള രണ്ടര വർഷങ്ങളായിരുന്നു കഴിഞ്ഞത്. 40 വർഷത്തിന് ശേഷം അതിർത്തിയിൽ ഉണ്ടായ ആദ്യത്തെ രക്തച്ചൊരിച്ചിൽ ഇതിൽ ഉൾപ്പെടുന്നു. ഞങ്ങൾക്ക് അതിൽ 20 സൈനികരെ നഷ്ടപ്പെട്ടു”– ജയശങ്കർ പ്രതികരിച്ചു. ഓഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ഒരു ഫോറത്തിൽ സംസാരിക്കവേ, അതിർത്തിയിൽ ബീജിംഗ് ചെയ്തതിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജയശങ്കർ പറഞ്ഞിരുന്നു.