പി.സി.ജോർജിന്റെ അറസ്റ്റ് ഇന്നോ നാളയോ ഉണ്ടാകുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.
വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റ് തടയണമെന്ന പി സി ജോർജിന്‍റെ ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി അനുവദിച്ചില്ല. ഇടക്കാല ഉത്തരവെന്ന ആവശ്യവും കോടതി തള്ളി. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിർദേശിച്ചു. പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ഇന്നലെയാണ് പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസില്‍ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് പി സി ജോര്‍ജ് വാദിച്ചു. വെണ്ണലയില്‍ താന്‍ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പി സി ജോര്‍ജ് വിശദീകരിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ചാണ് പി സി ജോര്‍ജിന്‍റെ വെണ്ണലയിലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച് പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ് പി സി ജോര്‍ജ് മത വിദ്വേഷ പ്രസംഗം നടത്തിയത്. സമുദായ സ്പര്‍ദ്ധ വളര്‍ത്തല്‍, മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയത്.