ശ്രീലങ്കയിൽ വ്യാഴാഴ്ച ഡീസൽ തീർന്നു. വിദേശ നാണയത്തിന്റെ അഭാവം കാരണം ഇന്ധന ഇറക്കുമതിക്ക് പണമടയ്ക്കാൻ സർക്കാരിന് കഴിയാത്തതിനാൽ 22 ദശലക്ഷം ആളുകൾ താമസിക്കുന്ന ദ്വീപ് രാഷ്ട്രം പ്രതിദിനം 13 മണിക്കൂർ വരെ വൈദ്യുതി മുടങ്ങി ബുദ്ധിമുട്ടുകയാണ് ഇപ്പോൾ. രാജ്യത്ത് ഡീസൽ തീർന്നു
വ്യാഴാഴ്ച രാത്രി നൂറുകണക്കിന് പ്രതിഷേധക്കാർ ഇരുണ്ട തെരുവുകളിലൂടെ മാർച്ച് ചെയ്യുകയും തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വീടിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന്റെ വസതി ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ആയുധധാരികളായ സൈനികർ അവരെ തടഞ്ഞു. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് കഴിഞ്ഞു. കൊളംബോയിൽ ഇപ്പോൾ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
40,000 ടൺ ഡീസൽ സഹായം നൽകാൻ ൻ ഇന്ത്യ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.. ഈ വർഷം ആദ്യം ഇന്ത്യ വാഗ്ദാനം ചെയ്ത ഇന്ധനങ്ങൾ വാങ്ങുന്നതിനുള്ള 500 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായത്തിനു പുറമേയാണിത്. പെട്രോളിയം ആവശ്യകതയുടെ നൂറു ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക.