തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രി ദേവിയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീൺ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങി.. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീൺ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം. പ്രവീൺ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
മൂന്നു ദിവസം മുൻപാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടിൽ നിന്നുപോയത്. ഒരു പള്ളിയിൽ വച്ച് പ്രവീൺ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തിൽ സ്റ്റാറ്റസാക്കി. ഇതോടെ മകളെ കാണാനില്ലെന്നു കാണിച്ചു അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. മണിക്കൂറുകള്‍ക്കകം ഗായത്രിയെ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച രാവിലെയാണ് പ്രവീൺ തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലുളള ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഹോട്ടൽ ജീവനക്കാർ ആരും കാണാതെ പ്രവീൺ ഹോട്ടലിൽ നിന്ന് പുറത്തുപോയി . ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടൽ റിസപ്ഷനിലെ ഫോൺ നമ്പരിൽ വിളിച്ച ഒരാൾ ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുന്നതായി അറിയിച്ചു. പ്രവീണിന്റെ സുഹൃത്താണെന്നാണ് ഹോട്ടലിൽ വിളിച്ചയാൾ പരിചയപ്പെടുത്തിയത്.
യുവതി മുറിയിലുണ്ടോ എന്നു പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ മുറി പുറത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതുപ്രകാരം പൊലീസ് എത്തിയാണ് മുറി പരിശോധിച്ചത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു