കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന് വീണ്ടും പുതിയൊരു ഉപ വകഭേദം ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നു.
യുകെ, ഓസ്‌ട്രേലിയ, ഡെൻമാർക്ക് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിഎ-2 എന്ന് പേരിട്ട ഈ പുതിയ വകഭേദം ഇന്ത്യയില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവിടെ 16 പേര്‍ക്ക് ഇത് ബാധിച്ചിട്ടുണ്ട്. ഇതില്‍ ആറ് കുട്ടികളുമുണ്ട്.
രാജ്യത്തുടനീളം 530 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഈ വേരിയന്റ് ഒമിക്‌റോണിന്റെ വേഗതയിൽ വ്യാപിക്കുന്നു. തിരിച്ചറിഞ്ഞില്ലെങ്കിൽ, അതിന്റെ അണുബാധ തടയുക എന്നത് വലിയ വെല്ലുവിളിയാണ്. മറഞ്ഞിരിക്കുന്ന വകഭേദം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.. ബ്രിട്ടൻ, സ്വീഡൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഓരോ രാജ്യവും 100-ലധികം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.