തിരുവല്ലയിലെ പെരിങ്ങരയിലെ സി.പി.എം.നേതാവ് സന്ദീപ്‌കുമാറിന്റെ കൊലപാതകം ബി.ജെ.പി.യുടെ ആസൂത്രിതമായ ക്രൂരകൃത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപി-ആര്‍എസ്എസ് പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു. സന്ദീപിന്റെ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്‌ക്ക് ജോലി ഉറപ്പാക്കുമെന്നും കുടുംബത്തിന് ധനസഹായം ചെയ്യുമെന്നും കുട്ടികള്‍ക്ക് എത്ര വരെ വേണമെങ്കിലും വിദ്യാഭ്യാസം നല്‍കാന്‍ പാര്‍ടി മുന്‍കൈയ്യെടുക്കുമെന്നുമുള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ കോടിയേരി നല്‍കി. പാര്‍ടി എല്ലാ അര്‍ഥത്തിലും കുടുംബത്തിനൊപ്പം എന്ന് കോടിയേരി വ്യക്തമാക്കി. ആർ എസ് എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല.സന്ദീപിന്റെ കാര്യത്തിലും ഇതാണ് നടന്നത്. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചരണം നടത്തുകയെന്നതാണ് ഇവരുടെ പതിവ് പരിപാടി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിന്റെ ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുമായി സംസാരിച്ച കോടിയേരിപാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബി.ജെ.പി. സമ്മതിച്ചിട്ടുണ്ടോ-കോടിയേരി
ഭാര്യയ്‌ക്ക് ജോലി ഉറപ്പാക്കുമെന്നും കുടുംബത്തിന് ധനസഹായം ചെയ്യുമെന്നും കുട്ടികള്‍ക്ക് എത്ര വരെ വേണമെങ്കിലും വിദ്യാഭ്യാസം നല്‍കാന്‍ പാര്‍ടി മുന്‍കൈയ്യെടുക്കുമെന്നുമുള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ കോടിയേരി നല്‍കി. പാര്‍ടി എല്ലാ അര്‍ഥത്തിലും കുടുംബത്തിനൊപ്പം എന്ന് കോടിയേരി വ്യക്തമാക്കി
Social Connect
Editors' Pick
‘ഇന്ത്യ സഖ്യം’ 300 സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ
May 17, 2024