കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ഇന്നു രാവിലെ ബംഗലുരുവിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വ്യോമസേന ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 8- ന് അപകടത്തിൽ പരിക്കേറ്റ വരുൺസിങ്ങിനെ വെല്ലിംഗ്ടണിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗുരുതരാവസ്ഥ കണക്കിലെടുത്ത് ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു.
- റാമിന് മുൻകൂർ ജാമ്യമില്ല, സംഗീത നമ്പ്യാർക്ക് അനുവദിച്ചു…കാരണങ്ങൾ
- പാമ്പു കടിയേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍ കരുതലുകള്‍, കടിയേറ്റാല്‍ ഉടനെ ചെയ്യേണ്ടത് എന്തൊക്കെ..
- ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗങ്ങൾ അടപടലം ബിജെപിയിലേക്ക് ചേക്കേറുന്നു
- കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13ാമത് കേരള മുഖ്യമന്ത്രിയെന്ന വിശേഷണം
- വ്യാപക അക്രമത്തിനിടയിലും ബംഗാളില്‍ കനത്ത പോളിങ്, പ്രാഥമിക കണക്ക് 89.19 ശതമാനം
ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന അപകടത്തില്‍ ജീവന്‍ അവശേഷിച്ചത് വരുണ്‍സിംഗിന് മാത്രമായിരുന്നു. അദ്ദേഹവും വിടവാങ്ങുന്നതോടെ അപകട സമയത്ത് ഹെലികോപ്‌ടറിലുണ്ടായിരുന്ന 14 പേരും ഇനി ഓര്‍മ.













