ഷാരൂഖിന്റെ പുത്രന്‍ മാത്രമല്ല, മറ്റൊരു പ്രശസ്‌ത നടന്റെ മകളും ലഹരി പാര്‍ടി നടത്തിയ കോര്‍ഡേലിയ എന്ന കപ്പിലില്‍ ഉണ്ടായിരുന്നു എന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ പേര് പക്ഷേ പുറത്തു വിട്ടിട്ടില്ല. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ലഹരിപാര്‍ടയില്‍ പങ്കെടുത്തിരുന്നു.
ക്രൂയിസിൽ നടത്തിയ ലഹരി പാർട്ടിയുടെ പ്രവേശന ഫീസ് 80,000 മുതൽ 5 ലക്ഷം രൂപ വരെയാണത്രെ. ഏകദേശം 600 പേർ ആണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ക്ഷണം നടത്തിയിരുന്നത്. തന്നെ അതിഥിയായി വിളിച്ചിരുന്നുവെന്നും പാർട്ടിയിൽ പങ്കെടുക്കാൻ പണം നൽകിയില്ലെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിൽ ബോളിവുഡ് താരം ഷാരൂഖിന്റെ മകൻ ആര്യൻ പറഞ്ഞു എന്നാണ് പുറത്തു വരുന്ന വാർത്ത. ആര്യൻ അർബാസ് എന്ന യുവാവുമൊത്താണ് ക്രൂയിസിൽ പോയത് . അർബാസ് ഒരു വലിയ ബിസിനസുകാരന്റെ മകനാണ്. ആര്യൻ ഒരു വിവിഐപി അതിഥിയായിരുന്നു, അതിനാൽ അദ്ദേഹത്തിന് പ്രവേശന ഫീസ് ഇല്ലായിരുന്നു. ഷൂസിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായി എൻസിബി വൃത്തങ്ങൾ പറയുന്നു. ആര്യന്റെ മൊബൈൽ ഫോൺ എൻസിബി അധികൃതർ പിടിച്ചെടുത്തു.