മുംബൈ കപ്പലിലെ ലഹരിപാര്‍ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ തന്റെ പിതാവ് ഷാരൂഖ് ഖാനുമായി കസ്റ്റഡിയിലിര്‌ിക്കെ ഫോണില്‍ സംസാരിച്ചതായി വെളിപ്പെടുത്തല്‍. ഷാരൂഖ് ഷൂട്ടിങ് ആവശ്യത്തിന് വിദേശത്തായിരുന്നു. ഹലോ എന്നു പറഞ്ഞതിനു ശേഷം മുപ്പത് സെക്കന്റോളം ആര്യന്‍ പൊട്ടിക്കരഞ്ഞു. പിതാവ് എന്തോ പ്രതികരിച്ച ശേഷമാണ് ശാന്തനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പക്ഷേ കണ്ണീര്‍ വാര്‍ത്തു കൊണ്ടാണ് ഷാരുഖിനോട് തുടര്‍ന്നു വര്‍ത്തമാനം പറഞ്ഞത്. ശനിയാഴ്‌ച രാത്രി കപ്പലില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം ആര്യനും മറ്റ് രണ്ട് പ്രതികള്‍ക്കും പുറത്തു നിന്നും ഭക്ഷണം വരുത്തി നല്‍കി. എന്നാല്‍ അത് കഴിച്ചുവോ എന്ന് വ്യക്തമല്ല എന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതരെ ഉദ്ധരിച്ച് മാധ്യമറിപ്പോര്‍ട്ടുകള്‍.
അറസ്റ്റിന് ശേഷം ആര്യൻ തന്റെ കുടുംബത്തോടും ഉദ്യോഗസ്ഥരോടും രണ്ടുതവണ സംസാരിച്ചിരുന്നുവെന്നും ഷാരൂഖ് ഖാന്റെ മാനേജരുടെ മൊബൈൽ ഫോണിലാണ് ആദ്യം വിളിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഏകദേശം 3 മിനിറ്റ് സംസാരിച്ചു. ഈ സമയത്ത് എൻസിബി ഉദ്യോഗസ്ഥരും ചുറ്റും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആര്യൻ കരയുകയും താൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറയുകയും ചെയ്തു.