തന്നെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം നിഷേധിച്ച് സുരേഷ് ഗോപി എം.പി. കെ.സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് നേതൃമാറ്റത്തെക്കുറിച്ച് സൂചന നല്‍കാനാണ് എന്ന കാര്യം മുന്‍ നിര്‍ത്തിയാണ് സിനിമാതാരത്തെ പരീക്ഷിക്കാന്‍ ദേശീയ നേതൃത്വം ഒരുങ്ങുന്നു എന്ന വാര്‍ത്ത പരന്നത്.
എന്നാൽ പാര്‍ട്ടിയെ നയിക്കേണ്ടത് സിനിമാനടനല്ലെന്നും കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും ആ സ്ഥാനത്തേക്ക് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തഴക്കവും പഴക്കവുംചെന്ന രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടത്. അവരില്‍ ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെ — സുരേഷ് ഗോപി പറഞ്ഞു. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് പറഞ്ഞത് ഒരു സാമൂഹിക തിന്മയേക്കുറിച്ച് മാത്രമാണെന്നും ഒരു സമുദായത്തേക്കുറിച്ചും അദ്ദേഹം പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.