കടുത്ത പ്രമേഹത്തെ തുടര്‍ന്ന് മുറിവ് ഉണങ്ങാതെ അണുബാധ വ്യാപിച്ചത് കാരണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാൽപാദം മുറിച്ച് മാറ്റി. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. മൂന്നു മാസം പാർട്ടി പ്രവർത്തനത്തിൽ നിന്നും അവധി എടുക്കാൻ ആണ് തീരുമാനം. കൃത്രിമ കാൽ ഘടിപ്പിക്കുന്നത് അടക്കം ചികിത്സകൾക്ക് മൂന്ന് മാസമെങ്കിലും വേണ്ടിവരും.
അവധി അപേക്ഷ 30 ന് ചേരുന്ന എക്സിക്യൂട്ടീവിൽ പരിഗണിക്കും. പകരം സംസ്ഥാന സെക്രട്ടറി ഉണ്ടാവില്ലെന്നും തന്റെ ചുമതല സഹ പ്രവർത്തകർ കൂട്ടായി നിർവഹിക്കും എന്നാണ് കരുതുന്നത് എന്നുമാണ് കാനം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്.
അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നൽകുന്നതിൽ അടക്കം തീരുമാനങ്ങൾ മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ കാനം രാജേന്ദ്രൻ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്.