അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് ഏറ്റവും കലിയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയാണെന്നത് ഇതിനകം പരസ്യമായ രഹസ്യമാണ്. ഇനി രാഹുലിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്യാന്‍ പോവുകയാണെന്ന് ഹിമന്ത പ്രഖ്യാപിച്ചു.
ഗൗതം അദാനിയുമായി ബന്ധപ്പെട്ട് രാഹുല്‍ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ ഹിമന്തയെ ബന്ധപ്പെടുത്തിയ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. മാത്രമല്ല,
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയിൽ ഹിമന്ത ബിശ്വ ശർമ്മയ്‌ക്കൊപ്പം ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റെഡ്ഡി, അനിൽ ആന്റണി എന്നിവർക്ക് ബിസിനസ് നിക്ഷേപമുണ്ടെന്ന് രാഹുൽ ഗാന്ധി ആ ട്വീറ്റിൽ ആരോപിച്ചിരുന്നു.
“അവർ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവർ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുന്നു – അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?” -ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതിൽ അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയിൽ ശർമ്മയ്‌ക്കൊപ്പം ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റെഡ്ഡി, അനിൽ ആന്റണി എന്നിവർക്ക് ബിസിനസ് നിക്ഷേപമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബൊഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം എവിടെയാണ് നിങ്ങൾ മറച്ചുവെച്ചതെന്ന് നിങ്ങളോട് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണെന്ന് അസം മുഖ്യമന്ത്രി തിരിച്ചടിച്ചു. ഒട്ടാവിയോ ക്വട്രോച്ചിയെ ഇന്ത്യൻ നീതിന്യായത്തിന്റെ പിടിയിൽ നിന്ന് പലതവണ രക്ഷപ്പെടാൻ നിങ്ങൾ എങ്ങനെ അനുവദിച്ചു.–ഹിമന്ത രാഹുലിനെതിരെ ആഞ്ഞടിച്ചു. എന്ത് വന്നാലും കോടതിയിൽ പോകും എന്നും ഹിമന്ത പറഞ്ഞു.