ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി ഇടക്കാലത്തേക്ക് സ്‌റ്റേ ചെയ്തു . സി.പി.എമ്മിലെ എ.രാജയുടെ തിരഞ്ഞെടുപ്പ് ആണ് കോടതി ഇന്നലെ റദ്ദാക്കിയത്. എതിര്‍സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ ഡി.കുമാര്‍ നല്‍കിയ തിരഞ്ഞെടുപ്പു ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രാജയും സി.പി.എമ്മും പ്രതികരിച്ചിരുന്നു.
സുപ്രീം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം നൽകി. എ രാജയ്ക്ക് നിയമസഭയിൽ വോട്ടവകാശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും കോടതി നിർദേശം നൽകി. പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തി എ രാജയെ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അയോഗ്യനാക്കിയത്. രാജ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയൻ സമുദായാംഗമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി സോമരാജൻ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ഇതോടെ നിയമസഭാംഗത്വം നഷ്ടമായി. താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ചത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
എ.രാജയ്ക്ക് അപ്പീല്‍ പോകാന്‍ സാവകാശം…വിധിക്ക് ഇടക്കാല സ്റ്റേ
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024