ആംആദ്മി മേധാവി അരവിന്ദ് കെജരിവാള്‍ വെള്ളിയാഴ്ച ശിവസേനയുടെ ഒരു വിഭാഗത്തിന്റെ തലവന്‍ ഉദ്ധവ് താക്കറയുമായി കൂടിക്കാഴ്ച നടത്തി ഒരുമിച്ചു പോകാന്‍ അരങ്ങൊരുക്കി. ഈ ബന്ധം തങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് കെജ്രിവാള്‍ പിന്നീട് പ്രസ്താവിച്ചു.
കെജ്‌രിവാളും അദ്ദേഹത്തിന്റെ പഞ്ചാബ് പ്രധാനമന്ത്രി ഭഗവന്ത് മാനും ഉദ്ധവിനെയും മകൻ ആദിത്യ താക്കറെയെയും അവരുടെ മുംബൈയിലെ വസതിയായ ‘മാതോശ്രീ’യിലാണ് കൂടിക്കാഴ്ച നടത്തിയത്.
പേരും ചിഹ്നവും തല്‍ക്കാലം നഷ്ടപ്പെട്ടാലും മഹാരാഷ്ട്രയിലെ മഹാ ഭൂരിപക്ഷം സീറ്റുകളും അടുത്ത തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനാപക്ഷം തന്നെ തൂത്തുവാരുമെന്നും കെജരിവാള്‍ അഭിപ്രായപ്പെടുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ വേരുറപ്പിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിത്തുടങ്ങിയിട്ട് കാലമേറെയായി. കോണ്‍ഗ്രസിന് നേരത്തെ സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍ ആം ആദ്മി സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചു വരുന്നതിനിടയിലാണ് ഇപ്പോള്‍ രാഷ്ട്രീയമായി ഏടാകൂടത്തില്‍ പെട്ടിരിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയുമായി കെജരിവാള്‍ എത്തിയിരിക്കുന്നത്. ഇത് പുതിയ സഖ്യത്തിന്റെ മുഖം ആവുമ്പോള്‍ തന്നെ ആം ആദ്മിക്ക് വേര് പടര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രവുമായി കരുതപ്പെടുന്നു.