അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ഗുജറാത്തിലെ പോർബന്തറിലേക്കുള്ള ഒരു കിഴക്ക് പടിഞ്ഞാറ് യാത്ര കോൺഗ്രസ് ആലോചിക്കുന്നു. പാര്‍ടിയുടെ മാധ്യമ വിഭാഗം വക്താവ് ജയ്‌റാം രമേഷ് ഇക്കാര്യം ഇന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഈ കിഴക്ക്-പടിഞ്ഞാറ് യാത്ര ഭാരത് ജോഡോ യാത്രയില്‍ നിന്നും ചില രീതിയില്‍ വ്യത്യസ്തമായിരിക്കുമെന്നും ജയ്‌റാം രമേഷ് പറഞ്ഞു. ഏപ്രിലിൽ കർണാടക തിരഞ്ഞെടുപ്പും ജൂണിൽ മഴയും നവംബറിൽ വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പും നടക്കുമ്പോൾ ജൂണിനു മുമ്പോ നവംബറിനു മുമ്പോ യാത്ര നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്‌ക്കായി സമാഹരിച്ച വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിന് ഉണ്ടായിരിക്കില്ല.
ഇത് വലിയൊരു പദയാത്രയായിരിക്കുമെന്നും എന്നാൽ ഈ റൂട്ടിൽ ഒരു പാട് കാടുകളും പുഴകളുമുണ്ടെന്നും അതിനാൽ ഒരു മൾട്ടി മോഡൽ യാത്രയാണ് പരിഗണിക്കുന്നതെന്നും ജയ്‌റാം രമേഷ് പറഞ്ഞു. പക്ഷേ കൂടുതലും പദയാത്രയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.