ആഗോളതലത്തിൽ എല്ലാ മുൻനിര ടെക് കമ്പനികളും പിരിച്ചുവിടൽ പ്രഖ്യാപനങ്ങൾ നടത്തിയതോടെ യുഎസിലെ 60,000 മുതൽ 80,000 വരെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരിൽ ഭൂരിഭാഗവും എച്ച്-1ബി, എൽ1 വിസകളിലാണെന്ന് പറയപ്പെടുന്നു, അവർ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്തുകയോ പാക്ക് അപ്പ് ചെയ്യുകയോ ചെയ്യേണ്ടിവരുമെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ, ആൽഫബെറ്റ് എന്നിവ ചേർന്ന് 51,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതുവരെ, 312,600 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി Layoffs.fyi പറയുന്നു. 2023ൽ മാത്രം 174 ടെക് കമ്പനികൾ 56,570 ജീവനക്കാരെ പിരിച്ചുവിട്ടു.













