നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ കേസിൽ അഞ്ച് വനിതാജീവനക്കാരെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടുപേരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചുപേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് സ്ത്രീ ജീവനക്കാർ വിദ്യാർത്ഥിനികളെ വസ്ത്രമഴിക്കാൻ നിർബന്ധിച്ചതായി കണ്ടെത്തിയത്.













