രാജ്യത്തെ ആദ്യത്തെ അർദ്ധ അതിവേഗ ട്രെയിൻ കുതിപ്പിന് തയ്യാറായി . മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിവുള്ളവയാണ് ഈ ട്രെയിൻ . എൻസിആർടിസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 180 കിലോമീറ്റർ ഡിസൈൻ വേഗതയും 160 കിലോമീറ്റർ പ്രവർത്തന വേഗതയും ശരാശരി 100 കിലോമീറ്റർ വേഗതയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായിരിക്കും ഇവ.
https://www.instagram.com/p/CdPwSXNI-sv/
റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (ആർആർടിഎസ്) ആദ്യ ട്രെയിൻ സെറ്റ് ശനിയാഴ്ച ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിർമാണ ഫാക്ടറിയിൽ വെച്ച് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (എൻസിആർടിസി) കൈമാറി. ഡൽഹി -ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയിലാണ് ഈ ട്രെയിൻ ഓടുക.
180 കിലോമീറ്റർ ഡിസൈൻ വേഗതയും 160 കിലോമീറ്റർ പ്രവർത്തന വേഗതയും ശരാശരി 100 കിലോമീറ്റർ വേഗതയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായിരിക്കും ഇവ.
ഡൽഹി-ഗാസിയാബാദ്-മീററ്റിന് ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആർആർടിഎസ് ഇടനാഴിയുടെ നിർവഹണ ഏജൻസിയാണ് എൻസിആർടിസി. 82 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

സാഹിബാബാദിനും ദുഹായ്ക്കും ഇടയിലുള്ള 17 കിലോമീറ്റർ ദൈർഘ്യമുള്ള മുൻഗണനാ വിഭാഗം 2023-ഓടെ കമ്മീഷൻ ചെയ്യാനും 2025-ഓടെ പൂർണ്ണ ഇടനാഴി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനും ലക്ഷ്യമിടുന്നു.
ട്രെയിൻ നിർമ്മിക്കുന്നത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ കുഷ്യൻ സീറ്റിംഗ്, ലാപ്‌ടോപ്പ്-മൊബൈൽ ചാർജിംഗ്, ലഗേജ് റാക്കുകൾ, ഡൈനാമിക് റൂട്ട് മാപ്പ് എന്നിവയുൾപ്പെടെ നിരവധി ആധുനിക സവിശേഷതകൾ ഉണ്ട്. ചാർജിംഗ് പോയിന്റുകളും സുഖപ്രദമായ സീറ്റുകളും ഉണ്ട്. തറ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ട്രെയിനിൽ വൈ-ഫൈയും ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഉണ്ടായിരിക്കും.













