രാജ്യത്തെ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നു. ശനിയാഴ്ച രാവിലെ 10-ന് ഡൽഹിയിലെ വിജ്ഞാന് ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്‌ഘാടനം ചെയ്യും .
നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ലളിതവും സൗകര്യപ്രദവുമായ നീതി ലഭ്യമാക്കുന്നതിനുള്ള ചട്ടക്കൂടുകൾ സൃഷ്ടിക്കുന്നതിന് എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒത്തുചേരുന്ന വേദിയാണ് ഈ സംയുക്ത സമ്മേളനം. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംയുക്ത സമ്മേളനം നടത്തുന്നത്, അവസാനത്തേത് 2016 ലാണ് നടന്നത്. അതിനുശേഷം, ഇ-കോടതികളുടെ മിഷൻ മോഡ് പ്രോജക്റ്റിന് കീഴിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കോടതി നടപടിക്രമങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനും സർക്കാർ വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്.













