അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഖലീഫ സാഹിബ് പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. വലിയ സ്‌ഫോടനം നടക്കുമ്പോൾ പടിഞ്ഞാറൻ കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു .സുന്നി പള്ളിയിലെ ആരാധകർ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സിക്ർ എന്നറിയപ്പെടുന്ന ഒരു ജമാഅത്തിനുവേണ്ടി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം . ചാവേറാണെന്ന് തങ്ങൾ വിശ്വസിക്കുന്ന ഒരാൾ ചടങ്ങിൽ പങ്കെടുത്ത് സ്‌ഫോടകവസ്തുക്കൾ പൊട്ടിക്കുകയായിരുന്നുവെന്ന് പള്ളി മേധാവി സയ്യിദ് ഫാസിൽ ആഘ പറഞ്ഞു. ചില മുസ്ലീങ്ങൾ ആചരിക്കുന്ന മതപരമായ അനുസ്മരണ ചടങ്ങാണ് ഇത്. എന്നാൽ ചില കടുത്ത സുന്നി ഗ്രൂപ്പുകൾ ഇത് മതവിരുദ്ധമായി കാണുന്നു.
കഴിഞ്ഞ ആഴ്‌ചകളിൽ നിരവധി അഫ്ഗാൻ സിവിലിയന്മാർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. അവയിൽ ചിലത് ചെയ്തത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു . ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ നോമ്പെടുക്കുന്ന റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയും അടുത്തയാഴ്ചത്തെ മതപരമായ ഈദ് ആഘോഷത്തിനും മുമ്പ് നടന്നിട്ടുള്ള ഏറ്റവും പുതിയ ആക്രമണം പല വിധ ആശങ്കയും ഉയർത്തുന്നു.















