കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വന്‍കിട സ്വകാര്യ വിദേശ നിക്ഷേപം സ്വീകരിക്കുമെന്ന സി.പി.എം. നയം പാര്‍ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസനരേഖയില്‍ പ്രഖ്യാപിച്ച് അംഗീകാരം നേടിയതിനു തൊട്ടുപിറകെ ജപ്പാന്‍, നതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്‌ച നടത്തി.
ഉന്നതവിദ്യാഭ്യാസരംഗത്തെ വലിയ മാറ്റത്തിനായി വളരെ വേഗത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത് എന്നത് വ്യക്തമാണ്.
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുമായി സഹകരിക്കാന്‍ ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയുമായി ധാരണയായതായി മുഖ്യമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നെതര്‍ലാന്‍ഡ് സഹായം നല്‍കുമെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്സ്പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചയില്‍ പറഞ്ഞു.
കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്‍റെ പാതയിലാണ്. നെതര്‍ലാൻഡിലെ സാങ്കേതിക സര്‍വ്വകലാശാലകളുമായി കൂടുതല്‍ മികച്ച രീതിയില്‍ സഹകരിക്കാന്‍ അവസരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.














