• Home
  • latest news
  • ഹേമ പിന്നീട്‌ ലതയായി, അഭിനേത്രിയായി അരങ്ങേറ്റം, പിന്നെ ഇതിഹാസ ഗായികയായി

ഹേമ പിന്നീട്‌ ലതയായി, അഭിനേത്രിയായി അരങ്ങേറ്റം, പിന്നെ ഇതിഹാസ ഗായികയായി

ലത മങ്കേഷ്‌കര്‍ ജനിച്ചപ്പോള്‍ ഇട്ട പേര്‌ ഹേമ എന്നായിരുന്നു. ലത എന്ന്‌ പിന്നീട്‌ സ്വീകരിച്ച പേരാണ്‌. തന്റെ പിതാവിന്റെ നാടകമായ ഭാവ്‌ ബന്ധന്‍-ലെ ലതിക എന്ന പ്രശസ്‌ത കഥാപാത്രത്തിന്റെ പേരാണ്‌ അവര്‍ സ്വീകരിച്ചത്‌. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു പിതാവ്ദീനനാഥ് മങ്കേഷ്കർ. ദി നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ, തലമുറകളെ വിസ്മയിപ്പിക്കുന്ന സുവർണ്ണ ശബ്‌ദത്തിന്റെ ഉടമയായി വളർന്നത് രാജ്യത്തിൻറെ സംഗീത ചരിത്രത്തിലെ വലിയ അധ്യായം തന്നെയാണ്.

പാട്ടുകാരിയായിട്ടല്ല, അഭിനേത്രിയായിട്ടായിരുന്നു സിനിമയില്‍ ലതയുടെ അരങ്ങേറ്റം. എട്ട്‌ സിനിമകളില്‍ പാടി അഭിനയിച്ചു. എന്നാല്‍ പാട്ടുകാരി എന്ന ശാഖയില്‍ ഇതിഹാസം രചിക്കാനായിരുന്നു അവരുടെ ശരിയായ നിയോഗം. ലതയുടെ 13–ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു.

https://thepoliticaleditor.com/2022/02/latha-mankeshkar-passed-away/

അഞ്ചാം വയസ്സിൽ പാടാൻ തുടങ്ങി. എന്നാൽ, പിന്നണി ഗായികയായി വന്നപ്പോൾ, അവളുടെ ശബ്ദം ‘വളരെ മെലിഞ്ഞത്’ എന്ന് പറഞ്ഞു നിരസിക്കപ്പെട്ടു. 1942-ലെ മറാത്തി ചിത്രമായ കിറ്റി ഹസാലിലൂടെയാണ് ലത പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്, എന്നാൽ ചിത്രത്തിന്റെ അവസാന കട്ടിൽ നിന്ന് ഗാനം എഡിറ്റ് ചെയ്തു. തന്റെ ആലാപന ജീവിതം ഹിറ്റായില്ലെങ്കിലും ലത അഭിനയിക്കാൻ തുടങ്ങി. 1942-1948 കാലഘട്ടത്തിൽ എട്ടോളം സിനിമകളിൽ അഭിനയിച്ചു. അഭിനയം വിജയം കണ്ടില്ല. എന്നാൽ ശബ്ദ മാധുര്യം അവരെ എടുത്തുയർത്തി. മജ്ബൂർ (1948) എന്ന സിനിമയിലെ “ദിൽ മേരാ തോഡ, മുജെ കഹിൻ കാ നാ ചോര” എന്ന ഗാനത്തിലൂടെ ലതയ്ക്ക് തന്റെ ആദ്യത്തെ വലിയ പിന്തുണ ലഭിച്ചു . ലതയുടെ ജീവിതം മാറ്റിമറിച്ച ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനമായി അത് മാറി.

ലതയും അനിയത്തി ആശാ ഭോണ്‍സ്ലേയും

1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയുടെ 13–ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്.

ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത, ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോരി’ അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി. ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി.

ലതയും മുഹമ്മദ്‌ റാഫിയും

നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടി.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്.

Leave a Reply

Your email address will not be published. Required fields are marked *