ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച ലോക്സഭയിൽ 2021-22 വർഷത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്ക് 8-8.5 ശതമാനമായി കണക്കാക്കുന്നതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 9.2 ശതമാനമായിരുന്നു. ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി സർക്കാർ കണക്കാക്കുമെന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. കാർഷിക മേഖലയെ ആണ് മഹാമാരി ഏറ്റവും കുറവ് ബാധിച്ചതെന്ന് സർവേ ചൂണ്ടിക്കാട്ടി, മുൻ വർഷങ്ങളിലെ 3.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2021-2022 ൽ 3.9 ശതമാനം വളർച്ചയുണ്ടായി.
2021-22ൽ വ്യാവസായിക വളർച്ച 11.8 ശതമാനമായിരുന്നു. സേവന മേഖലയാകട്ടെ മുൻ വർഷം 8.2 ശതമാനം വളർച്ച കൈവരിച്ചു. 2022-23 ൽ ഉയർന്നുവന്നേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലാണെന്നും സാമ്പത്തിക സർവേ പറയുന്നു.
നാളെ രാവിലെ 11 മണിക്ക് ലോക്‌സഭയിൽ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇപ്പോൾ എല്ലാ കണ്ണുകളും. ലോക്‌സഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചു













