ശിൽപ ഷെട്ടിയുമായുള്ള റിച്ചാർഡ് ഗെറിന്റെ കുപ്രസിദ്ധമായ അശ്ലീല ചുംബനം നടിയെ കുഴപ്പത്തിലാക്കിയ സംഭവത്തിൽ ട്വിസ്റ്റ്…. ശില്‍പ ഷെട്ടി ഒരു ഇര മാത്രമാണെന്നും പൊതുവേദിയില്‍ അശ്ലീലമാകും വിധം ചുംബിച്ചതില്‍ അവര്‍ കുറ്റം ചെയ്‌തെന്ന് പറയാനാവില്ലെന്നും മുംബൈ കോടതി വിധിച്ചു. ശില്‍പ ഷെട്ടിയെ ചുംബനക്കേസില്‍ വെറുതെ വിട്ടിരിക്കയാണ് ജഡ്‌ജി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കേതകി ചവാൻ ആണ് വിധി പറഞ്ഞത്.
2007-ൽ രാജസ്ഥാനിൽ നടന്ന ഒരു പരിപാടിയിൽ പൊതു എയ്ഡ്‌സ് ബോധവത്കരണത്തിന് പിന്തുണ നൽകാൻ റിച്ചാർഡ് സന്നിഹിതനായിരുന്നു. ഒരു പരിപാടിക്കായി റിച്ചാർഡും ശിൽപയും ഒരുമിച്ച് എത്തിയിരുന്നു.
ഇത് ഏറ്റവും വിവാദപരമായ സംഭവങ്ങളിലൊന്നായി മാറി. വേദിയിൽ വെച്ച് റിച്ചാർഡ് ശിൽപയെ കൈകളിൽ എടുത്ത് പൊതുവേദിയില്‍ അശ്ലീലമാകും വിധം നിർത്താതെ ചുംബിച്ചത് നാട്ടിൽ കോളിളക്കമുണ്ടാക്കി.
ശിൽപ ഷെട്ടി പ്രതിയല്ല പ്രവൃത്തിയുടെ ഇരയാണെന്ന് തോന്നുന്നു-ജഡ്ജ് നിരീക്ഷിച്ചു. സെക്ഷൻ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന മുതലായവ), 293 (യുവാക്കൾക്കുള്ള അശ്ലീല വസ്തുക്കളുടെ വിൽപ്പന മുതലായവ), 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിൽപ ഷെട്ടിക്കും റിച്ചാർഡ് ഗെറിനും എതിരെ കേസെടുത്തിരിക്കുന്നത്.













