ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരർ ഈദ്ഗാഹ് പ്രദേശത്തെ ഒരു സ്കൂളിൽ കയറി വെടിയുതിർത്തതിൽ പ്രിൻസിപ്പൽ സതീന്ദർ കൗറും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. കഴിഞ്ഞ 5 ദിവസത്തിനിടയിലെ ഏഴാമത്തെ ഭീകരാക്രമണം ആണ് ഇത്. അതിൽ ആറെണ്ണവും ശ്രീനഗറിലാണ് സംഭവിച്ചത്.
ചൊവ്വാഴ്ച, ശ്രീനഗറിലെ ഇക്ബാൽ പാർക്ക് പ്രദേശത്തെ പ്രമുഖ കെമിസ്റ്റ് മഖൻലാൽ ബിന്ദ്രു കൊല്ലപ്പെട്ടു. മെഡിക്കൽ സ്റ്റോറിൽ പ്രവേശിച്ച ഭീകരർ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. കശ്മീരി പണ്ഡിറ്റ് ആണ് ഇദ്ദേഹം. 90 കളിൽ കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ വലിയ തോതിൽ ഭീഷണി ഉണ്ടായപ്പോൾ പോലും കശ്മീർ വിട്ടുപോകാത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു മഖൻലാൽ ബിന്ദ്രു.