കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരിച്ചുപോയെന്ന് കരുതിയിരുന്ന അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കുന്ന വീഡിയോ പുറത്തുവന്നു.
അമേരിക്കയിലെ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
ജിഹാദി ഗ്രൂപ്പുകളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ ഓർഗനൈസേഷൻ ആയ സൈറ്റ് (SITE) സവാഹിരിയുടെ പുതിയ വീഡിയോയെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ ഇന്റലിജൻസ് ഗ്രൂപ്പ് നൽകിയിട്ടുണ്ട് .
സവാഹിരി ജീവിച്ചിരിപ്പുണ്ടെന്നാണ് സൈറ്റിന്റെ ഡയറക്ടർ റീത്ത കേജ് പറഞ്ഞിരിക്കുന്നത്. ജനുവരി 1 ന് സിറിയയിലെ റഷ്യൻ സൈനിക താവളം ആക്രമിച്ചത് അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ഹുറസ് അൽ-ഡി ആണെന്ന് സവാഹിരി പുതിയ വീഡിയോയിൽ പറഞ്ഞിട്ടുണ്ടത്രെ. അഫ്ഘാനിസ്ഥാനിലെ താലിബാന്റെ വിജയം അൽ ഖ്വയ്ദയുടെ വിജയമായി വിശേഷിപ്പിക്കുകയും ചെയ്തു.