ഡെല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് പ്രവര്ത്തനനം നടത്തുന്നതിന് നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ ഡെല്‍ഹി പോലീസ് ചുമത്തിയ കേസില്‍ നിന്നും അവര്‍ തന്നെ പിന്‍വലിയുന്നു. വന്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. കോവിഡ് ദുരിതാശ്വാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ സ്രോതസിനെക്കുറിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസിനെ ചോദ്യംചെയ്തത്.
ചോദ്യചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. പണം ഈടാക്കാതെയാണ് ശ്രീനിവാസ് ആളുകൾക്ക് മരുന്നും ഓക്സിജനും നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.