ബാബറി മസ്ജിദ് തകർത്തതിന് പിന്നിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും വിഎച്ച്പിയുടെയും ഉദ്ദേശ്യം ആ സ്ഥലത്ത് ക്ഷേത്രം പണിയുകയല്ല, മറിച്ച് രാഷ്ട്രീയ നേട്ടത്തിനായി അതിനെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്വിജയസിങ് ആരോപിച്ചു.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ കോൺഗ്രസ് ഒരിക്കലും എതിർത്തിട്ടില്ലെന്നും എന്നാൽ വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുതിയ ക്ഷേത്രത്തിന്റെ സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങൾ ഉണ്ടെന്നും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റിൽ ദിഗ് വിജയസിങ് പറഞ്ഞു.
” തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള കോടതി വിധി വരെ കാത്തിരിക്കാൻ മാത്രമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. തർക്കമില്ലാത്ത ഭൂമിയിൽ ഭൂമി പൂജ നടത്തിയത് രാജീവ് ജിയുടെ കാലത്താണ്. നരസിംഹ റാവുജിയും രാമക്ഷേത്ര നിർമ്മാണത്തിനായി തർക്കമില്ലാത്ത ഭൂമി ഏറ്റെടുത്തിരുന്നു”– സിങ് പറഞ്ഞു.