2002-ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിനിടെ ബിൽക്കീസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെ സമീപിക്കാം. ഈ പ്രതികൾക്കുള്ള ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കുറ്റവാളികൾ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സംസ്ഥാന സർക്കാരിന് മാത്രമേ അത്തരം അപേക്ഷകൾ പരിഗണിക്കാൻ അധികാരമുള്ളൂവെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നു. തെളിവ് നശിപ്പിക്കുന്നതിലും സാക്ഷികൾക്ക് അപകടസാധ്യതയെക്കുറിച്ചും ബിൽക്കിസ് ബാനോ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതി കേസിന്റെ വിചാരണ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു.
കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർക്ക് ഇളവ് അനുവദിച്ചത് സുപ്രീം കോടതി റദ്ദാക്കിയിരിക്കയാണ്. കുറ്റവാളികൾക്ക് അനുവദിച്ച ഇളവ് ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സമർപ്പിച്ച ഹർജി ഉൾപ്പെടെയുള്ള ഹർജികളിലാണ് വിധി പ്രസ്താവിച്ചത്. ബകാഭായ് വൊഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായി, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.