Categories
kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് ഡബ്ല്യൂസിസി : മന്ത്രിക്ക് നൽകിയ കത്തിന്റെ പൂർണ്ണരൂപം പുറത്ത് വിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ട്‌, തങ്ങൾക്കും, കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്കും അറിയേണ്ടതുണ്ടെന്ന് വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). ഹേമ കമ്മിറ്റിയുടെ നിർദേശങ്ങൾ മാത്രം ചർച്ച ചെയ്ത് ഒന്നിന് പുറകേ ഒന്നായി കമ്മിറ്റികൾക്ക് രൂപം നൽകിയിട്ട് കാര്യമില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ടെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ സമർപ്പിച്ച കത്തിന്റെ പൂർണരൂപം പങ്കുവച്ചുകൊണ്ടാണ് സംഘടന പ്രതികരണം അറിയിച്ചിരിക്കുന്നത്.

thepoliticaleditor

റിപ്പോർട്ട് രഹസ്യമായി വെക്കുന്നത് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടാണെന്ന മന്ത്രിയുടെ പ്രസ്താവന തള്ളിയ ഡബ്ല്യൂസിസി, നാലിന് സർക്കാർ ക്ഷണിച്ച യോഗത്തിൽ ഏറെ പ്രതീക്ഷയോടെ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി തന്നെ ആവശ്യപ്പെട്ടെന്നാണ് നിയമമന്ത്രി രാവിലെ പറഞ്ഞത്.ശുപാർശകൾ നടപ്പിലാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. തന്നെ കണ്ട ശേഷം ഡബ്ല്യൂസിസി അംഗങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രഹസ്യാത്മകത സൂക്ഷിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പലരും കമ്മിറ്റിക്ക്‌ മൊഴി നൽകിയതെന്നും മന്ത്രി പറഞ്ഞു. ഇത് നിഷേധിച്ചാണ് ഡബ്ല്യൂസിസി മന്ത്രിക്ക് നൽകിയ കത്ത് പുറത്ത് വിട്ട് രംഗത്ത് വന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ
(21-01-2022) സമർപ്പിച്ച കത്തിൻ്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.

അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെൻ്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്.

നാലാം തീയതി ഗവൺമെൻറ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.

Here is the full letter that we submitted to the Hon’ble Minister Shri P Rajeev at our meeting on 21-01-2022.
WCC has taken very seriously the Hema Committee and the report it has submitted. When we observed that in spite of so much money, time and effort spent on the report there was no action, WCC approached various Government agencies. We raised our voices and concerns regarding the silence from the side of the Government. It is not enough to produce recommendations without the context of the findings. The case studies ( removing the names and other details of the survivors) which have led to these recommendations must be known. Setting up committees and discussions on the recommendations is not enough. The public needs to know the basis on which these recommendations have been made. It is also important that we know if the Hema Committee has endorsed these recommendations.

We will be participating in the meeting called by the Hon’ble Minister of Culture on the 4th of May with the hope and belief that change is imperative

https://www.facebook.com/1328426910598816/posts/5094522827322520/?sfnsn=wiwspwa

Spread the love
English Summary: WCC denies law minister's statement over hema committee report

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick